ഉമ്മൻചാണ്ടി വധശ്രമക്കേസ്:  ഉമ്മൻചാണ്ടിയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കല്ല് കോടതിയിൽ തിരിച്ചറിഞ്ഞു; മൂന്ന് സാക്ഷികളെ വിസ്തരിച്ചു


കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വിസ്തരിച്ചു.

കണ്ണൂർ അസിസ്റ്റന്‍റ് സെഷൻസ് കോടതിയിലാണ് വിസ്താരം നടന്നത്. പോലീസുകാരായ ഒന്പതാം സാക്ഷി കെ. ബാബു പ്രസാദ്, പത്താം സാക്ഷി ജിജിൽ, ഉമ്മൻചാണ്ടിയുടെ ഡ്രൈവറും 23-ാം സാക്ഷിയുമായ മധു എന്നിവരെയാണ് വിസ്തരിച്ചത്.

ഉമ്മൻചാണ്ടിയെ എറിഞ്ഞ് പരിക്കേൽപ്പിച്ച കല്ല് ഡ്രൈവർ മധു കോടതിയിൽ തിരിച്ചറിഞ്ഞു.

2013 ൽ സംസ്ഥാന പോലീസ് കായികമേളയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ പോലീസ് പരേഡ് ഗ്രൗണ്ടിലേക്ക് എത്തുന്നതിനിടെ ഉമ്മൻചാണ്ടിയെ എൽഡിഎഫ് പ്രവർത്തകർ അക്രമിച്ചുവെന്നാണ് കേസ്. കേസ് മേയ് 18 ലേക്ക് കോടതി മാറ്റി.

Related posts

Leave a Comment