കൈയിൽ കാശ് എടുത്തോളൂ അല്ലങ്കിൽ പണി കിട്ടും: യുപിഐ സേവനങ്ങൾ തകരാറിൽ; ഓൺലൈൻ ഇടപാടുകൾ വെള്ളത്തിലായി

ന്യൂഡൽഹി: രാജ്യത്ത് യുപിഐ സേവനങ്ങൾ തകരാറിലായി. ജനപ്രിയ യുപിഐ ആപ്ലിക്കേഷനുകളായ ഗൂഗിൾ പേ, ഫോൺ പേ, ക്രെഡ് തുടങ്ങിയവ സേവനം മുടക്കി.

പണം കൈമാറാനോ അക്കൗണ്ട് ബാലൻസ് പരിശോധിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കൾ വ്യാപകമായി പരാതിപ്പെട്ടു.

യുപിഐ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ഇതുവരെ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് യുപിഐ സേവനം മുടങ്ങുന്നത്.

ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് യുപിഐ ഇടപാടുകളിലെ തടസത്തെപ്പറ്റി ഉപയോക്താക്കൾ പരാതിപ്പെട്ടത്. ഡൗൺഡിറ്റക്ടർ റിപ്പോർട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകൾ ഡൗൺ ആവാനുള്ള കാരണം വ്യക്തമല്ല.

Related posts

Leave a Comment