അപ്പോഴും മഴ തിമര്‍ത്തു പെയ്യുകയായിരുന്നു… വിലങ്ങാട്ടെ ഉരുൾപൊട്ടലിൽ രക്തസാക്ഷിയായി അധ്യാപകൻ മാത്യു; പണിതീരാത്ത വീടിന് മുന്നിൽ ചേതനയറ്റ ശരീരം കടത്തിയപ്പോൾ കണ്ണീരണിഞ്ഞ് ഒരു ഗ്രാമം

കോഴിക്കോട്: ഉരുള്‍ താണ്ഡവമാടിയ വിലങ്ങാട് മഞ്ഞച്ചീളിയിലെ മലവെള്ളപ്പാച്ചിലിന്‍റെ കുത്തൊഴുക്ക് മുറിച്ചു കടന്ന് അവര്‍ ശവമഞ്ചമേറി നടന്നു. ഒരു നാടിനെ രക്ഷിക്കാന്‍ അര്‍ധരാത്രിയില്‍ സ്വന്തം ജീവന്‍ നല്‍കിയ രക്തസാക്ഷി മാത്യു കുളത്തിങ്കലിന്‍റെ അവസാന യാത്രയായിരുന്നു അത്.

പണി തീരാത്ത വീടിന്‍റെ ഉമ്മറത്ത് മാത്യുവിന്‍റെ ചേതനയറ്റ ശരീരം കിടത്തി. സ്വപ്നം സാക്ഷാത്കരിക്കാനാകാതെ അദ്ദേഹം മടങ്ങുമ്പോള്‍ കണ്ടു നിന്നവര്‍ കണ്ണീരണിഞ്ഞു. അപ്പോഴും മഴ തിമര്‍ത്തു പെയ്യുകയായിരുന്നു.കോഴിക്കോട് വിലങ്ങാട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയുണ്ടായ ഉരുള്‍പൊട്ടലിലാണു കുമ്പളച്ചോല ഗവ.എല്‍പി സ്‌കൂളിലെ റിട്ട.ഹെഡ്മാസ്റ്ററായ മാത്യുവിനെ കാണാതായത്.

മഞ്ഞച്ചീളിയില്‍ ഉരുള്‍പൊട്ടിയ വിവരമറിഞ്ഞ് നാട്ടുകാരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതായിരുന്നു അദ്ദേഹം. സുരക്ഷിതസ്ഥാനങ്ങളിലേക്കു വീട്ടുകാരെ മാറ്റുകയായിരുന്നു ലക്ഷ്യം. ഒപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. പെട്ടെന്നാണ് ശക്തമായ മലവെള്ളപ്പാച്ചില്‍ വന്നത്. രക്ഷപ്പെടാന്‍ മാത്യു തൊട്ടടുത്ത കടയുടെ വരാന്തയിലേക്കു കയറി നിന്നു. സുഹൃത്തുക്കള്‍ എതിര്‍വശത്തുള്ള വീട്ടിലേക്കു ഓടിക്കയറി.

മാത്യുവിനെ രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ കയറുമായി വരുമ്പോഴേക്കും മാത്യു നിന്ന കടയടക്കം ഒലിച്ചുപോയിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടു കിലോമീറ്റര്‍ താഴെ കണിപറമ്പില്‍ സ്‌കറിയയുടെ പറമ്പില്‍ മരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നാണു മാത്യുവിന്‍റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

വടകര ആര്‍ഡിഒ അന്‍വര്‍ സാദത്തിന്‍റെ നേതൃത്വത്തില്‍പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തു. തറവാടുവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാണു പണി നടക്കുന്ന വീട്ടില്‍ കൊണ്ടുവന്നത്. ഓടിട്ട പഴയ തറവാട് വീടിനു പകരം പുതിയ വീടിന്‍റെ നിര്‍മാണത്തിലായിരുന്നു അദ്ദേഹം.

രണ്ടു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ പുതിയ വീട് തന്‍റെ സ്വപ്നമാണെന്നു സുഹൃത്തുക്കളോടു മാത്യു പറഞ്ഞിരുന്നു. വീടിന്‍റെ പണി നടക്കുന്ന സ്ഥലത്ത് എല്ലാ ദിവസവും വന്നിരുന്നു. മഴയായതിനാല്‍ ചില ദിവസങ്ങളില്‍ എത്താറില്ലെന്നു മാത്രം. മഞ്ഞക്കുന്ന് സെന്‍റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.സംസ്‌കാര ശുശ്രൂഷുകള്‍ക്കു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി.

പൊതു സമ്മതനായ മാത്യു ജാതി-മത ഭേദമെന്യേ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വ്യക്തിത്വമായിരുന്നു. ജനകീയ വിഷയങ്ങളില്‍ എപ്പോഴും മുന്നിലായിരുന്നു മാത്യുവെന്ന് സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. ഭാര്യ: ഷൈനി. മക്കള്‍: അഖില്‍ മാത്യു, അജില്‍ മാത്യു (ഇരുവരും കാനഡ ).

എം. ജയതിലകന്‍

Related posts

Leave a Comment