പൂച്ചകുട്ടികള്‍ വില്‍പ്പനക്ക് ! അന്തസ് വേണമെടീ അന്തസ്സ്… 19 കൊല്ലങ്ങള്‍ മുന്നേയുള്ള പീഡനശ്രമം ഇന്ന് പട്ടാപ്പകല്‍ വിളിച്ച് പറയാന്‍ അന്തസ്സില്ലാത്തവര്‍ക്കേ കഴിയൂ… ഒന്നും പറയാതെ ഒറ്റ ഫോട്ടോയിലൂടെ എല്ലാം പറഞ്ഞ് വി ടി ബല്‍റാം…

ഒന്നിനു പിറകെ ഒന്നായി ഇടതുപക്ഷ എംഎല്‍എമാര്‍ക്കു നേരെ ലൈംഗികാരോപണം ഉയരുമ്പോള്‍ ഒരു ഫോട്ടോയിലൂടെ എല്ലാം പറയുകയാണ് വി.ടി ബല്‍റാം. നിയമസഭയില്‍ നിന്നുള്ള ഒരു അപൂര്‍വ ഫോട്ടോയാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫോട്ടോയില്‍ സംസാരിക്കുന്നത് പാലക്കാടിലെ ഷൊര്‍ണ്ണൂരിലെ എംഎല്‍എയായ പികെ ശശി. പിന്നില്‍ കുശലം പറയുന്നത് എന്‍സിപിയുടെ എകെ ശശീന്ദ്രന്‍ മന്ത്രിയും തൊട്ടടുത്തുകൊല്ലത്തെ സിപിഎം ജനപ്രതിനിധിയും നടനും എംഎല്‍എയുമായ മുകേഷും. മുകേഷിനെതിരെ മീ ടൂ കാമ്പൈനില്‍ ആരോപണമുയര്‍ന്ന ശേഷമുള്ള ബല്‍റാമിന്റെ മൗനം ഭജിക്കുന്ന ഈ ഇടപെടല്‍ സോഷ്യല്‍ മീഡിയ വൈറലാക്കുകയാണ്.

ഫോട്ടോ പോസ്റ്റ് ചെയ്തതിനു ശേഷം കമന്റുകളുടെയും ലൈക്കുകളുടെയും ബഹളമാണ്. ഇവന്മാര്‍ക്ക് എന്നും കന്നിമാസം ആണോ എന്നാണ് ഒരാളുടെ കമന്റ്. ലേ മുകേഷ്– അന്തസ്സ് വേണമെടി അന്തസ്സ് . 19 കൊല്ലങ്ങള്‍ മുന്നേയുള്ള പീഡനശ്രമം ഇന്ന് പട്ടാപ്പകല്‍ വിളിച്ച് പറയാന്‍ അന്തസ്സില്ലാത്തവര്‍ക്കേ കഴിയൂ… എന്നൊരു മറ്റൊരു കമന്റ്.എല്‍ഡിഎഫിന് വേണ്ടി മത്സരിക്കാന്‍ മുകേഷിന് എന്ത് യോഗ്യതയാണുള്ളതെന്ന് ചോദിച്ച കൊങ്ങി മൂരികളൊക്കെ എവിടെയാണോ ആവോ??കാണടാ പാര്‍ട്ടി പാരമ്പര്യം…ഇതിന്റെ മുഴുവന്‍ ഉത്തരാവാദിത്തവും V Tബല്‍റാമിന് ആണ് എന്ന് ലെ കമ്മി ? ഖാക്കളോട് AKG യുടെ ചരിത്രം പഠിപ്പിക്കാന്‍ പറഞ്ഞതാണ് ഇതിന് കാരണം VTക്ക് എതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണം… എന്ന്???? VT പോലും വിചാരിച്ച് ഉണ്ടാവില്ല സഖാക്കള്‍ ഇങ്ങനെ കയറി മേയുമെന്ന്… എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

മുകേഷ് മീ ടൂ കാമ്പൈനില്‍ കുടുങ്ങിയ ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ ബല്‍റാം ഫോട്ടോ പോസ്റ്റു ചെയ്തത്. എന്തായാലും ഇടതു പക്ഷത്തെ പീഡന ആരോപണം നേരിട്ടവരെ ഒരു ഫ്രെയിമില്‍ എത്തിക്കുകയായിരുന്നു ബല്‍റാം ചെയ്തത്. ഒന്നും മിണ്ടാതെ നിയമസഭയിലെ സഹ എംഎല്‍എമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തന്റെ നിലപാട് വിശദീകരിക്കുകയാണ് ബല്‍റാം. തന്റെ മനസ്സ് ഇരയ്ക്കൊപ്പമാണെന്ന വാദമാണ് ബല്‍റാം ഉയര്‍ത്തുന്നതും. പൂച്ച കുട്ടികള്‍ ഒരു ഫ്രെയിമില്‍……, CPMന്റെ പ്രമുഖരായ മൂന്ന് കോഴികള്‍…, സാക്ഷാല്‍ AKGയ്ക്ക് ഈകാഴ്ച കാണാന്‍ കഴിയാതെപോയി എന്നുള്ളത് മാത്രമാണ് CPMന്റെ ഇന്നത്തെ ഏറ്റവുംവലിയ നഷ്ടം…., അര്‍ഹതയ്ക്കുള്ള അംഗീകാരം കിട്ടിയ (മഹത് )വ്യക്തികള്‍…! ഇങ്ങനെയെല്ലാം തമാശ കമന്റുകളുമായി ബല്‍റാമിന്റെ ഫോട്ടോ ആഘോഷമാക്കുകയാണ് സൈബര്‍ പോരാളികളായ കോണ്‍ഗ്രസുകാര്‍.

എകെജി വിഷയത്തില്‍ ബല്‍റാമിനെ സൈബര്‍ സഖാക്കള്‍ കടന്നാക്രമിച്ചതും കൂടിച്ചേര്‍ത്താണ് സൈബര്‍ കോണ്‍ഗ്രസുകാരുടെ പോസ്റ്റുകള്‍.
ഏതായാലും മീ ടു കാമ്പൈനില്‍ സിപിഎം എംഎല്‍എ കുടുങ്ങുമ്പോള്‍ സൈബര്‍ ഇടപെടലിലൂടെ അത് ചര്‍ച്ചയാക്കിയുള്ള നേട്ടമാണ് ബല്‍റാമും ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ ലക്ഷ്യമിടുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ സൈബര്‍ സഖാക്കള്‍ക്ക് കഴിയുന്നില്ലതാനും.

ഷൊര്‍ണ്ണൂരില്‍ വനിതാ ഡിവൈഎഫ് ഐ നേതാവ് നല്‍കിയ പീഡന പരാതിയില്‍ എംഎല്‍എ പികെ ശശി കുടുങ്ങിയിരുന്നു. സിപിഎം ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയാണ്. ശശിയെ കുറ്റക്കാരനെന്ന് അന്വേഷണ സമിതി കണ്ടെത്തിയെങ്കിലും വിശ്വസ്തനായ നേതാവിനെ കൈവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറല്ലെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശശിക്കൊപ്പമാണ്. അതുകൊണ്ട് തന്നെ അന്വേഷണ സമിതി റിപ്പോര്‍ട്ട് ശശിയെ ബാധിക്കില്ലെന്നും സൂചനയുണ്ട്. അതിനിടെ ഒത്തുതീര്‍പ്പിനും ശ്രമം സജീവം. പൊലീസില്‍ പരാതി എത്താതെ എല്ലാം ഒതുക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് മീ ടുവില്‍ കുടുങ്ങിയ ശശിയ്ക്കൊപ്പം മുകേഷും ശശീന്ദ്രനും ഉള്ള ചിത്രം ചര്‍ച്ചയാകുന്നത്.

ഹണിട്രാപ്പില്‍ കുടുങ്ങി രാജിവച്ച മന്ത്രിയാണ് ശശീന്ദ്രന്‍. അതിവേഗം മന്ത്രിസഭയില്‍ എന്‍സിപി നേതാവിനെ പിണറായി തിരിച്ചെടുക്കുകയും ചെയ്തു. തേന്‍ കണിയില്‍ ഒത്തുതീര്‍പ്പ് സാധ്യമാക്കിയാണ് ശശീന്ദ്രന്‍ കേസും നൂലാമാലകളും ഒഴിവാക്കിയത്. പുറത്തു വന്ന പൂച്ചക്കുട്ടി ഓഡിയോയിലെ ശബ്ദ പരിശോധന പോലും പൊലീസ് നടത്തിയില്ല. ഇത് ഏറെ വിവാദമായിരുന്നു. സിപിഎമ്മിന് ശശീന്ദ്രനുള്ള അടുപ്പമായിരുന്നു ഇവിടേയും ചര്‍ച്ചയായത്. അതുകൊണ്ട് മാത്രമാണ് കേസില്‍ നിന്ന് ശശീന്ദ്രന്‍ ഊരിയതെന്ന വാദവും സജീവമാണ്. ഇപ്പോഴിതാ മുകേഷും പീഡന സ്വഭാവമുള്ള മീ ടു കാമ്പൈനില്‍ കുടുങ്ങി. അങ്ങനെ മൂന്ന് പേരേയും ഒറ്റ ഫ്രെയിമിലേക്ക് ഒതുക്കുകയാണ് ബല്‍റാം. ചിത്രം മാത്രം ധാരാളം,പൂച്ചകുട്ടികള്‍ വില്‍പ്പനക്ക് എന്നാണ് ഇതിന് താഴെയുള്ള ഒരു കമന്റ്. ഒറ്റ ഫ്രെയിമില്‍….. എന്ന് ക്യാപ്ഷന്‍ ഇട്ടിരുന്നേല്‍ പൊളിച്ചേനെ എന്നും മൂന്നാളും ഒരു ഫ്രെയിമില്‍ എങ്ങിനെ ഒപ്പിച്ചു ബല്‍റാമേ ? എന്ന ചോദ്യവും കമന്റുകളായെത്തുന്നു. അതിനിടെ സോളാറില്‍ കുടുങ്ങിയ കോണ്‍ഗ്രസുകാരുടെ ചിത്രവും വാര്‍ത്തയുമെല്ലാം ഇട്ട് പ്രതിരോധിക്കാന്‍ സൈബര്‍ സഖാക്കളും ഉണ്ട്.

Related posts