രാത്രിയിൽ പൂട്ടിയബാറിൽ നിന്നും മദ്യംവേണം; ആവശ്യംനിരാകരിച്ച ജീവനക്കാരെ ക്രൂരമായി മർദിച്ച് ലങ്കോയും ജംബോയും; മദ്യംമോഷ്ടിച്ച് മുങ്ങിയ ഇരുവരേയും അകത്താക്കി പോലീസ്

വൈക്കം: ബാര്‍ ഹോട്ടലിലെ ചില്ല് തകര്‍ക്കുകയും ജീവനക്കാരനെ ആക്രമിക്കുകയും മദ്യം കവര്‍ന്നെടുക്കുകയും ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി പോലീസിന്‍റെ പിടിയിലായി.തലയാഴം ഓണശേരില്‍ അഖില്‍ (ലങ്കോ, 32), ചെമ്മനത്തുകര ചേരുംചുവട് തുണ്ടപ്പറമ്പില്‍ ആഷിക് ഷാജി (ജംബോ, 20) എന്നിവരെയാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ സംഘം ചേര്‍ന്നു കഴിഞ്ഞമാസം 10ന് രാത്രി 11.15നു തോട്ടകം ഭാഗത്തുള്ള ബാര്‍ ഹോട്ടലിലെത്തി ജീവനക്കാരനോട് ബാര്‍ തുറക്കാന്‍ ആവശ്യപ്പെടുകയും കച്ചവടസമയം കഴിഞ്ഞെന്നു പറഞ്ഞ ജീവനക്കാരനെ അസഭ്യം പറഞ്ഞു ഡോറിന്‍റെ ചില്ല് തകര്‍ക്കുകയും വാതില്‍ ചവിട്ടി പൊളിച്ച് അകത്ത് കടന്ന് ജീവനക്കാരനെ ആക്രമിക്കുകയും അവിടെ ഉണ്ടായിരുന്ന ബിയര്‍ കുപ്പികളെടുത്ത് കടന്നുകളയുകയുമായിരുന്നു.

പരാതിയെത്തുടര്‍ന്ന് കേസെടുത്ത വൈക്കം പോലീസ് ഈ കേസിലെ മറ്റു പ്രതികളായ ഹരീഷ്, കൃഷ്ണേന്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ശക്തമായ തെരച്ചിലിനൊടുവില്‍ ബംഗളൂരുവില്‍നിന്നു പിടികൂടുകയായിരുന്നു.

അഖിൽ വൈക്കം, പാലാ, പിറവം, ചേര്‍ത്തല, പറവൂര്‍, എറണാകുളം നോര്‍ത്ത് സ്റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment