ശാസ്താംകോട്ട തടാകതീരത്തെ കാടുകളെയും വൻമരങ്ങളെയും ഉണക്കി വള്ളിപ്പടർപ്പ്;  പാരിസ്ഥിതിക പ്രശനങ്ങൾക്ക് സാധ്യതയുള്ള വള്ളി നീക്കണമെന്ന ആവശ്യം ശക്തമാകുന്നു

ശാസ്താംകോട്ട: തടാകതീരത്ത് പ്രത്യേകതരം വള്ളിപ്പടർപ്പ് പടർന്ന് പന്തലിക്കുന്നു. തടാകതീരത്തെ വലിയ മരങ്ങളെ പോലും വള്ളിപ്പടർപ്പ് കീഴടക്കിയിരിക്കുകയാണ്.രണ്ട് വർഷം മുമ്പ് അമ്പലക്കടവ് ഭാഗത്താണ് വള്ളിപ്പടർപ്പ് ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇവിടുത്തെ ചെറിയ കാടുകളിലേക്ക് പടർന്ന് കയറിയ വള്ളിപ്പടർപ്പ് പിന്നീട് കൂടുതൽ ഭാഗങ്ങളിലേക്കും വലിയ മരങ്ങളിലേക്കും വ്യാപിക്കുകയയായിരുന്നു.

സൂര്യപ്രകാശം പോലും താഴെ പതിക്കാത്ത വിധത്തിൽ വള്ളിപ്പടർപ്പ് പടർന്ന് കയറുന്നതിനാൽ തടാകതീരത്തെ നിരവധി സ്വോഭാവിക ചെടികളുടെയും കുറ്റിക്കാടുകളുടെയും വളർച്ച നിലച്ചിട്ടുണ്ട്. വള്ളി പടർപ്പ് പടർന്ന് കയുന്നതിനാൽ വലിയ മരങ്ങൾ ഉണങ്ങാനും സാധ്യതയുണ്ട്. ഭാവിയിൽ കടുത്ത പാരിസ്ഥിതിക പ്രശനങ്ങൾക്ക് സാധ്യത ഉണ്ടായിട്ടും അധികൃതരുടെ ശ്രദ്ധയിൽ ഇനിയും ഇത് പെട്ടിട്ടില്ല.

Related posts