ആസ്തിയില്‍ വരലക്ഷ്മിയെ കടത്തിവെട്ടും വരന്‍…

അഭിനേത്രിയും നര്‍ത്തകിയും നടന്‍ ശരത്കുമാറിന്‍റെ മകളുമായ വരലക്ഷ്മി ശരത്കുമാര്‍ മലയാളികള്‍ക്കും സുപരിചിതയാണ്. നായികയായി മാത്രമല്ല വില്ലത്തി വേഷങ്ങളിലും സ്വഭാവ നടി വേഷങ്ങളിലും വരലക്ഷ്മി മികച്ച പ്രകടനം കാഴ്ചവച്ചു. മാരി 2, വിക്രം വേദ, സര്‍ക്കാർ, സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളിലെ വരലക്ഷ്മിയുടെ പ്രകടനത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു. കസബയെന്ന മമ്മൂട്ടി ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തിയശേഷമാണ് വരലക്ഷ്മിക്ക് മലയാളത്തില്‍ ആരാധകരുണ്ടായത്.

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോള്‍ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. നീണ്ട 14 വര്‍ഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. വരലക്ഷ്മിയുടെ ആദ്യ വിവാഹമാണെങ്കിലും വരന്‍ നിക്കോളായ് വിവാഹമോചിതനാണ്. കവിത ആയിരുന്നു നിക്കോളായുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിലെ മകളായ കാഷ വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചടങ്ങില്‍ സാരി ഉടുത്ത് പങ്കെടുത്തിരുന്നു. ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. ക്യൂട്ടി പൈ എന്നാണ് വരലക്ഷ്മി നിക്കോളായിയുടെ മകളെ വിശേഷിപ്പിക്കാറുള്ളത്. 16 വയസുകാരിയായ കാഷ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യനാണ്.

മുംബൈയില്‍ ഒരു ആര്‍ട്ട് ഗാലറി നടത്തുകയാണ് നിക്കോളായ്. വരലക്ഷ്മിയും നിക്കോളായും ജൂലൈ രണ്ടിന് വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. വിവാഹം തായ്‌ലന്‍ഡില്‍ വച്ചാണ് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിനുശേഷം ചെന്നൈയില്‍ വിവാഹ സത്കാരവും നടക്കും. വരലക്ഷ്മിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും വരലക്ഷ്മിയേക്കാള്‍ സമ്പന്നനാണ് ഭാവി ഭര്‍ത്താവ് നിക്കോളായ്. ഇദ്ദേഹത്തിന്‍റെ മാത്രം ആസ്തി 85 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.

വരലക്ഷ്മിയുടെ പിതാവായ നടന്‍ ശരത്കുമാറും പുനര്‍വിവാഹം ചെയ്തയാളാണ്. വരലക്ഷ്മിയുടെ അമ്മ ഛായയുമായുള്ള വിവാഹമോചനത്തിനുശേഷം ശരത്കുമാര്‍ വിവാഹം ചെയ്തത് നടി രാധികയെയാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്കൊരു മകനുമുണ്ട്. ശരത്കുമാറിന്‍റെ പത്‌നി രാധികയുമായി നല്ല ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് വരലക്ഷ്മി. വരലക്ഷ്മി വിവാഹം ക്ഷണിക്കാന്‍ പോയപ്പോള്‍ കൂടെ ചെന്നത് രാധികയാണ്.

Related posts

Leave a Comment