വർക്കല പോലീസ് സ്റ്റേഷനു സമീപം യുവാവ് മരിച്ച നിലയിൽ; കൊലപാതകമെന്നു സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : വർക്കല പോലീസ് സ്റ്റേഷന് സമീപത്തെ റോഡിൽ സമീപ പ്രദേശവാസിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വർക്കല പോലീസ് സ്റ്റേഷന് ഏതാനും മീറ്റർ അകലെയായുള്ള മൈതാനം റോഡിലാണ് വെട്ടൂർ സ്വദേശിയായ ബിജുവിനെ കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കൈക്കും പരിക്കേറ്റനിലയിൽ ചാരി ഇരിക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റ നിലയിലുള്ള മുറിവുണ്ട്. രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കുറച്ചുദിവസങ്ങളിലായി ഇയാളെ ഈ മേഖലയിൽ കണ്ടിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. വർക്കല പോലീസ് സ്ഥലത്തെത്തി വിശദ പരിശോധനകളും നടപടികളും ആരംഭിച്ചു.

Related posts

Leave a Comment