സംസ്ഥാന സർക്കാരിനെതിരേ ബിജെപി വിമർശനം ഉന്നയിക്കുന്നു; ഇപ്പോൾ അതിനുള്ള സമയമല്ല; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല; വി.ഡി. സതീശൻ

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു എന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംസ്ഥാന സർക്കാരിനെതിരേ ബിജെപി വിമർശനം ഉന്നയിക്കുകയാണ്. ഇപ്പോൾ അതിനുള്ള സമയമല്ലന്ന് അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറുമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. രാജ്യസഭയിലും ലോക്സഭയിലും എംപിമാർ ഉൾപ്പെടെയുള്ളവർ വയനാട് ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുണ്ടെന്നും സതീശൻ വ്യക്തമാക്കി.

കോൺഗ്രസ് 100 വീടുകൾവച്ച് നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫിനെതിരേ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും സതീശൻ വ്യക്തമാക്കി.

 

 

 

Related posts

Leave a Comment