യുവതാരം ശിവകാർത്തികേയന്‍റെ  സഹപാഠി കണ്ണൂരിൽ അലഞ്ഞുതിരിയുന്നു;  എഞ്ചിനീയറിംഗ് ബിരുദധാരിയായ  വേലായുധനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

കണ്ണൂർ: പതിനഞ്ച് വർഷം മുന്പ് വീടുവിട്ടിറങ്ങിയ യുവാവിനെ കണ്ണൂരിൽ കണ്ടെത്തി. തമിഴ്നാട് പാളയംകോട്ട് സ്വദേശി ഏഷ്യാറ്റിക് വേലായുധനെ (36) യാണ് ഒന്നര പതിറ്റാണ്ടിന് ശേഷം കണ്ടെത്തിയത്.

എൻജിനിയറിംഗ് ബിരുദം നേടിയ ശേഷം എംബിഎ പഠിക്കുന്നതിനായി ചെന്നൈയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്‍റിൽ വേലായുധൻ ചേർന്നു. ഇക്കാലയളവിൽ തമിഴിലെ യുവതാരം ശിവകാർത്തികേയൻ ഇയാളുടെ സഹപാഠിയായിരുന്നു. എംബിഎക്ക് പഠിക്കുന്ന കാലയളവിലാണ് നാടുവിട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

നാടുവിടാൻ തീരുമാനിച്ച വേലായുധൻ കേരളത്തിലേക്ക് വണ്ടികയറുകയായിരുന്നു. ഭിക്ഷാടനം നടത്തിയും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷണം കഴിച്ചും അലഞ്ഞുതിരിഞ്ഞു നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കറങ്ങിയ ശേഷം കഴിഞ്ഞയാഴ്ചയാണ് കണ്ണൂരിലെത്തിയത്.

വിശപ്പ് രഹിത നഗരത്തിന്‍റെ ഭാഗമായി കണ്ണൂർ ടൗൺ പോലീസ് നടപ്പാക്കുന്ന ഭക്ഷണപൊതി വിതരണകേന്ദ്രത്തിൽ ദിവസവുമെത്തി ഭക്ഷണവുമായി പോകുന്ന വേലായുധനെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ ശ്രദ്ധിച്ചതോടെയാണ് കഥ മാറിയത്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പതിവ് പോലെ ഭക്ഷണപൊതി എടുക്കാൻ ചെന്ന വേലായുധനെ പോലീസുകാർ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. തുടർന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് 15 വർഷം മുന്പ് നാടുവിട്ട കഥ പോലീസിനോട് പറഞ്ഞത്.

എൻജിനിയറിംഗും എംബിഎ ബിരുദവും നേടിയതായി ഇയാൾ അവകാശപ്പെടുന്നു. തുടർന്ന് ടൗൺ പോലീസ് ചെന്നൈ പോലീസുമായി ബന്ധപ്പെട്ടു. ഇയാൾ 15 വർഷം മുന്പ് നാടുവിട്ടതാണെന്ന് പോലീസ് അറിയിച്ചു.

ചെന്നൈ പോലീസ് വേലായുധന്‍റെ ബന്ധുക്കളെ വിവരമറിയിച്ചു. വ്യാഴാഴ്ചയോടെ ബന്ധുക്കൾ കണ്ണൂരിലെത്തും. ബന്ധുക്കൾ എത്തുന്നതുവരെ ചൊവ്വ പ്രത്യാശഭവനിൽ വേലായുധനെ പാർപ്പിച്ചിരിക്കുകയാണ്.

Related posts