വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതകം: പ്രതി കസ്റ്റഡിയിൽ; മോഷണത്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമിക നിഗമനം

കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിലെ ഇരട്ടക്കൊലപാതക കേസിലെ പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷണത്തിനുവേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് വിവരം.

ജൂലൈ ആദ്യമാണ് വെള്ളമുണ്ട മക്കിയാട് പന്ത്രണ്ടാം മൈലിലെ റോഡിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന വീട്ടിൽ നവദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളമുണ്ട പുറിഞ്ഞിയില്‍ വാഴയില്‍ ഉമ്മറും ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

Related posts