തിരുവനന്തപുരം: അഫാന്റെ പെൺ സുഹൃത്ത് ഫർസാനയുടെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ മുകളിലെ നിലയിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ. തലയ്ക്കും മുഖത്തും അടിയേറ്റ് വികൃതമായ നിലയിലായിരുന്നു മൃതദേഹം.
കൊല്ലത്ത് പിജിക്ക് പഠിക്കുകയായിരുന്ന മുരുക്കോണം സ്വദേശിയായ ഫര്‍സാന ട്യൂഷനു പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
പഠനത്തിന് ശേഷമാകാം അഫാനോടൊപ്പം ഫർസാന അയാളുടെ വീട്ടിലേക്ക് പോയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം.
വീട്ടിൽ വച്ച് ഫർസാനയുമായി അഫാൻ തർക്കിച്ചതാവാം ആക്രമണത്തിനു കാരണമെന്നും പോലീസ് സംശയിക്കുന്നു. വിവാഹത്തിന് സമ്മതം തേടാനാണ് അഫാൻ ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് കരുതുന്നത്.