അവരെ പിടിക്കണം…! വിനായകന്‍റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാ വശ്യപ്പെട്ട് എബിവിപിയുടെ പോലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷം

പാവറട്ടി: വിനായകന്‍റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ പാവറട്ടി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതമായി. മുല്ലശേരി സെന്‍ററിൽനിന്നും ആരംഭിച്ച മാർച്ച് പാവറട്ടി പോലീസ് സ്റ്റേഷനു സമീപം ഗുരുവായൂർ സിഐ ഇ.ബാലകൃഷ്ണൻ, പാവറട്ടി എസ്ഐ അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.

പോലീസിന്‍റെ ബാരിക്കേഡ് മറിച്ചിട്ട് മുന്നേറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് തടഞ്ഞു. ഇതിനിടെ ചിലർ പോലീസിനുനേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. പോലീസിന്‍റെ ലാത്തികൊണ്ടുള്ള അടിയേറ്റ് പരിക്കേറ്റ എബിവിപി പ്രവർത്തകൻ അഭിഷേകിനെ മുല്ലശേരി ബ്ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി നേതാക്കളായ വി.ആർ.അജിത്, കെ.വിഷ്ണു, ശ്രീഹരി തൃപ്രയാർ, കെ.പി.ഗോവിന്ദ് എന്നിവർ നേതൃത്വം നല്കി.

Related posts