വീട്ടിൽ നിന്നും ഓരോ ഓടിപ്പോയെന്ന കുട്ടിയുടെ മൊഴി പോലീസിന് തുമ്പായി; വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ പിടിയിൽ

വെഞ്ഞാറമൂട്: വട്ടപ്പാറ വിനോദ് കൊലക്കേസിൽ ഭാര്യയുടെ കാമുകൻ മനോജ് പിടിയിൽ. വട്ടപ്പാറ കല്ലയം കാരമുട് നമ്പാട് വാടകയ്ക്ക് തമസിക്കുകയായിരുന്ന വിനോദ് കുമാറിനെ കഴിഞ്ഞ ഞായറാഴ്ചയാണ് കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബവഴക്കിനിടെ കറിക്കത്തി ഉപയോഗിച്ച് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഭാര്യ ആദ്യം പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. മരണത്തിൽ ദുരൂഹത ആരോപിച്ച് വിനോദിന്‍റെ സഹോദരിയും പിതാവും വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു.

വട്ടപ്പാറ പോലീസാണ് പ്രതിയെ പിടികൂടിയത്. വിനോദിന്‍റെ ആറ് വയസുള്ള മകന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്നും ഒരാള്‍ അച്ഛനെ മർദ്ദിച്ചശേഷം ഇറങ്ങി ഓടുന്നത് കണ്ടുവെന്നാണ് കുട്ടിയുടെ മൊഴി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പോലീസ് മനോജിനെ പിടികൂടിയത്.

Related posts