വഴിയോര വിശ്രമകേന്ദ്രം ‘വിശ്രമത്തിൽ’; നശിക്കുന്നതു ലക്ഷങ്ങളുടെ പദ്ധതി

പാലാ: പാലാ-തൊടുപുഴ റോഡില്‍ അല്ലപ്പാറയില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം നിര്‍മിച്ച വഴിയോര വിശ്രമകേന്ദ്രം പ്രവര്‍ത്തനരഹിതമായിട്ട് മാസങ്ങളായി.

രണ്ടു വര്‍ഷം മുമ്പു നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത വിശ്രമകേന്ദ്രം ഏതാനും മാസം പ്രവര്‍ത്തിച്ചെങ്കിലും കരാറുകാരന്‍ നിര്‍ത്തിപ്പോവുകയായിരുന്നു.

കരൂര്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള വിശ്രമകേന്ദ്രം നാല്പതു ലക്ഷത്തോളം രൂപ മുടക്കി നിര്‍മിച്ചതാണ്. വഴിയാത്രക്കാര്‍ക്കു വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുമുള്ള സൗകര്യത്തോടെ നിര്‍മിച്ചതാണു കെട്ടിടം.

കുട്ടികള്‍ക്കു കളിക്കുന്നതിനും ആനന്ദിക്കുന്നതിനും ഊഞ്ഞാല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഇപ്പോള്‍ ഇതെല്ലാം തുരുമ്പെടുത്തു നശിക്കുന്ന നിലയിലാണ്. വിശ്രമകേന്ദ്രം കുടുംബശ്രീക്കാരെ ഏല്‍പ്പിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

Related posts

Leave a Comment