വിതുര പെണ്‍വാണിഭം; ഒന്നാം പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു;  പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു

കോട്ടയം: വിതുര പെണ്‍വാണിഭ കേസിൽ ഒന്നാം പ്രതിയെ ഇരയായ പെണ്‍കുട്ടി കോടതിയിൽ തിരിച്ചറിഞ്ഞതോടെ പ്രതിഭാഗം അഭിഭാഷകൻ വക്കാലത്തൊഴിഞ്ഞു. വിതുര പെണ്‍വാണിഭം സംബന്ധിച്ച 21 കേസുകളിലെയും ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ മുബൈന മൻസിലിൽ സുരേഷിനെയാണു തിരിച്ചറിഞ്ഞത്. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പ്രത്യേക കോടതി കേസ് 23ലേക്കു മാറ്റി. മറ്റൊരു കേസിൽ ഇന്നു വാദം കേൾക്കും.

മരിച്ചാലും മറക്കില്ല, എന്നെ ഒരുപാട് ഉപദ്രവിച്ചതാണെന്നു മൊഴി നൽകിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്നാണ് ജഡ്ജി ജി. സനിൽകുമാർ കേസ് മാറ്റിയത്. രണ്ടുഘട്ടമായി വാദം പൂർത്തിയായ കേസുകളിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. വിചാരണക്കാലത്ത് ഒളിവിലായിരുന്ന സുരേഷ് 2015ലാണു പിടിയിലാകുന്നത്. ഒരുവർഷത്തിനുശേഷം അയാൾ ജാമ്യത്തിലിറങ്ങി. പ്രോസിക്യൂഷനുവേണ്ടി രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.

Related posts