മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം; പിണറായി സർക്കാരിന്‍റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്; വി. എൻ. വാസവൻ

തിരുവനന്തപുരം: ആദ്യ മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്നത് കേരളത്തെ സംബന്ധിച്ച് ആഹ്ളാദത്തിന്‍റേയും അഭിമാനത്തിന്‍റേയും നിമിഷമെന്ന് തുറമുഖ മന്ത്രി വി. എൻ. വാസവൻ.

ഈ ധന്യനിമിഷത്തിൽ ലോകം മുഴുവൻ കേരളത്തെ ഉറ്റുനോക്കുന്നു. മറ്റൊരു തുറമുഖത്തിന് ലഭിക്കാത്ത പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം തുറമുഖം. ഇത് ചരിത്ര നിമിഷമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ വികസനരംഗത്ത് വിസ്മയങ്ങൾ തീർക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പിണറായി സർക്കാരിന്‍റെ തൊപ്പിയിലെ ഒരു പൊൻതൂവലാണ് ഇപ്പോൾ യാഥാർഥ്യമാകുന്നതെന്ന് വാസവൻ വ്യക്തമാക്കി.

ആരുടെയും കണ്ണുനീര് വീഴ്ത്താതെ എല്ലാവരുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടുകൊണ്ടാണ് പോർട്ട് കമ്മീഷൻ ചെയ്യാൻ പോകുന്നത്. പ്രദേശത്ത് സ്ഥലം വിട്ടു നൽകിയവർക്കും, ജോലി നഷ്ടമായവർക്കും, വിവിധ തരത്തിൽ പ്രയാസം ഉണ്ടായവർക്കും 106.8 കോടി വീതം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

 

Related posts

Leave a Comment