കേന്ദ്രമന്ത്രി മുരളീധരനുമായി ബന്ധപ്പെട്ടു; വാവ സുരേഷിന്‍റെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വി.വി. രാജേഷ്

തിരുവനന്തപുരം: പാന്പുപിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിന്‍റെ ജീവൻ രക്ഷിക്കുവാൻ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്.

ചികിത്സയ്ക്കായി എയിംസ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്കു വാവ സുരേഷിന്‍റെ കൊണ്ടുപോകുന്നതിന്‍റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരനുമായി ബന്ധപ്പെട്ടതായും വാവ സമൂഹത്തിന്‍റെ സ്വത്താണെന്നും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പത്തനാപുരത്തു വച്ചു വ്യാഴാഴ്ചയാണ് പാന്പുപിടിത്തത്തിനിടെ വാവ സുരേഷിനു പാന്പുകടിയേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തന്നെ ഉടൻ വാർഡിലേക്കു മാറ്റുമെന്ന് വാവ സുരേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

സമൂഹമാധ്യമങ്ങൾ വഴി വരുന്ന വ്യാജ വാർത്തകൾക്കു പിന്നാലെ പോകരുതെന്നും വാർഡിലേക്കു വന്നശേഷം ആരോഗ്യ പുരോഗതികൾ അറിയിക്കുമെന്നും സുരേഷ് അറിയിച്ചു.

Related posts

Leave a Comment