പഞ്ചാരവാക്കുകളിൽ വീഴരുത്, എല്ലാം തുറന്ന് പറയേണ്ട… പണംതട്ടാൻ വ്യാജ ഡേറ്റിംഗ് ആപ്പുകളും മാട്രിമോണിയല്‍ സൈറ്റുകളും; ചതിക്കുഴിയിലെ കളികളിങ്ങനെ…


കൊച്ചി: മാട്രിമോണിയല്‍ സൈറ്റിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തുന്നവരുടെ കാലമാണിത്. വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് വ്യാജ പ്രൊഫൈലുകള്‍ കാണിച്ച് പണം തട്ടുന്ന ചിലരെങ്കിലും വിവാഹ കമ്പോളത്തില്‍ ഇന്നുണ്ട്. ഇത്തരക്കാരുടെ തട്ടിപ്പില്‍പ്പെട്ട് പണം നഷ്ടപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍/ഡേറ്റിംഗ് ആപ്പുകള്‍ക്കു പിന്നിലെ ചതിക്കുഴിയെ കരുതിയിരിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ഇത്തരം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ചതിയില്‍പ്പെടാതിരിക്കാം.

ഇതു ശ്രദ്ധിക്കാം

ഇത്തരം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ്, റിവ്യൂ, കമന്‍റ്സ് തുടങ്ങിയവ വായിക്കുകയും ആപ്പിന്‍റെ റേറ്റിംഗ് പരിശോധിക്കുകയും വേണം. മോശം വ്യാകരണം, വ്യാജ പ്രൊഫൈലുകള്‍ അല്ലെങ്കില്‍ സംശയാസ്പദമായ ലിങ്കുകള്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതില്‍ ക്ലിക്ക് ചെയ്യരുത്. കുറച്ച് ഫോട്ടോകള്‍, ബയോ ഇല്ല, അല്ലെങ്കില്‍ ഒന്നോ രണ്ടോ ഫോട്ടോകള്‍ മാത്രമുള്ള പ്രൊഫൈലുകളില്‍ ജാഗ്രത പാലിക്കുക. സ്‌കാമര്‍മാര്‍ പലപ്പോഴും വ്യാജ അല്ലെങ്കില്‍ മോഷ്ടിച്ച ഫോട്ടോകളാണ് ഉപയോഗിക്കുന്നത്.

പെട്ടെന്നുള്ള അറ്റാച്ചുമെന്‍റുകളില്‍ ജാഗ്രത പാലിക്കണം. കാരണം, സ്‌കാമര്‍മാര്‍ പലപ്പോഴും വൈകാരിക ബന്ധങ്ങള്‍ വേഗത്തില്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കും. സന്ദേശങ്ങളോട് ഉടനടി പ്രതികരിക്കുക, അടുപ്പമുള്ള കഥകളോ ഫോട്ടോകളോ നേരത്തെ പങ്കിടുക, സ്‌നേഹമോ പ്രതിബദ്ധതയോ വേഗത്തില്‍ പ്രഖ്യാപിക്കുക എന്നിങ്ങനെയുള്ള പ്രൊഫൈലുകളെക്കുറിച്ച് ജാഗ്രത പാലിക്കണം.

എല്ലാം തുറന്ന് പറയേണ്ട…

അപ്ലിക്കേഷനില്‍ പരിചയപ്പെടുന്ന വ്യക്തിയുടെ ഐഡന്‍റിറ്റി പൂര്‍ണമായും ശരിയാണെന്ന് വ്യകതമാകുന്നത് വരെ നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ സാമ്പത്തിക വിശദാംശങ്ങള്‍ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കണം. ഉപയോക്താക്കളെക്കുറിച്ചും ജാഗ്രത പാലിക്കണം. അതായത്, പണമോ സമ്മാനങ്ങളോ ചോദിക്കുക.

എന്തെങ്കിലും വ്യക്തിഗത വിവരങ്ങള്‍ ചോദിച്ചാല്‍ അയാള്‍ ആപ്ലിക്കേഷനില്‍ നിന്ന് വേഗത്തില്‍ മാറുക, വീഡിയോ കോളുകളോ മീറ്റിംഗുകളോ ഒഴിവാക്കുക, അമിതമായി പുകഴ്ത്തുന്ന ഭാഷ ഉപയോഗിക്കുക എന്നിവ ശ്രദ്ധയില്‍പ്പെട്ടാന്‍ ജാഗ്രത പാലിക്കണം. ഒരാളെ ആദ്യമായി കാണാന്‍ ഒരുങ്ങുമ്പോള്‍ ഒരു പൊതുസ്ഥലം തെരഞ്ഞെടുത്ത് നിങ്ങള്‍ എവിടെയാണെന്ന് ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോ പറഞ്ഞിട്ടുമാത്രം കൂടിക്കാഴ്ച നടത്തുക.

പണമിടപാടില്‍ ശ്രദ്ധിക്കണം

വിശ്വാസനീയമായ പേയ്‌മെന്‍റ് രീതികള്‍ ഉപയോഗിക്കുക. നിങ്ങള്‍ക്ക് സബ്‌സ്‌ക്രിപ്ഷനായി പണമടയ്‌ക്കേണ്ടതുണ്ടെങ്കില്‍, തട്ടിപ്പ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന വിശ്വാസനീയമായ ഏതെങ്കിലും പണമിടപാട് രീതികള്‍ ഉപയോഗിക്കുക. ഒരിക്കലും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവ പങ്കിടരുത്.

നിങ്ങള്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് പണം അയയ്ക്കരുത്. സോഫ്ട് വെയര്‍ അപ്‌ഡേറ്റ് ചെയ്തു സൂക്ഷിക്കണം. നിങ്ങളുടെ ഉപകരണവും ഡേറ്റിംഗ് ആപ്പും ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. ടു ഫാക്ടര്‍ ഓതന്‍റിക്കേഷന്‍ ഉപയോഗിക്കുക. നിങ്ങളുടെ അക്കൗണ്ടിലേക്ക് അധിക സുരക്ഷ ചേര്‍ക്കുന്നതിന് ടുഫാക്ടര്‍ ഓതന്‍റിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കണം.

പരാതിപ്പെടാന്‍ മടിക്കേണ്ട

എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍, നിങ്ങളുടെ സഹജവാസനകളെ വിശ്വസിക്കുകയും സംശയാസ്പദമായ ഉപയോക്താക്കളെ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ഒരു വ്യാജ പ്രൊഫൈല്‍ കണ്ടാല്‍ ഉടന്‍ തന്നെ ആപ്പിന്‍റെ മോഡറേറ്റര്‍മാരെ അറിയിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.

സ്വന്തം ലേഖിക

Related posts

Leave a Comment