കൊക്കകോള കുപ്പി എടുത്തുമാറ്റി വാർണർ

 

ദുബായ്: ഇക്കഴിഞ്ഞ യൂറോകപ്പ് ഫുട്ബോൾ ടൂർണമെന്‍റിനിടെ നടന്ന ഒരു വാർത്താസമ്മേളനത്തിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മേശപ്പുറത്തുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയതു വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.

ഇപ്പോൾ ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിനിടയിലും സമാന സംഭവം അരങ്ങേറി.ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് കുപ്പി മാറ്റി ശ്രദ്ധനേടിയത്.

ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയ വാർണർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്പോഴായിരുന്നു, തന്‍റെ മുന്പിലുണ്ടായിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്.

പക്ഷേ ഉടൻതന്നെ വാർണർക്കടുത്തെത്തിയ ഐസിസി അധികൃതരിലൊരാൾ കുപ്പികൾ തിരികെ വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

വാർത്താസമ്മേളനത്തിനെത്തിയപ്പോൾ, തനിക്ക് ഈ കുപ്പികൾ മാറ്റിവയ്ക്കാൻ സാധിക്കുമോ എന്നു ചോദിച്ചുകൊണ്ടാണു വാർണർ കുപ്പികൾ മാറ്റാനൊരുങ്ങിയത്.

എന്നാൽ ഉടൻതന്നെ ഐസിസി അധികൃതരിൽ ഒരാൾ താരത്തിനടുത്തെത്തി എന്തോ പറഞ്ഞു. ഇതോടെ ഇതു ക്രിസ്റ്റ്യാനോയ്ക്കു നല്ലതാണെങ്കിൽ തനിക്കും നല്ലതാണ് എന്നു പറഞ്ഞ് താരം കുപ്പികൾ തത്‌സ്ഥാനത്ത് വയ്ക്കുകയായിരുന്നു.

ഏറെ നാളിനു ശേഷം വാർണർ ഫോമിലേക്കു മടങ്ങിയെത്തിയ മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഓസീസിന്‍റെ ജയം. വാർണർ 42 പന്തിൽ നിന്ന് 65 റണ്‍സെടുത്തിരുന്നു.

ഈ വർഷത്തെ ട്വന്‍റി20 ലോകകപ്പിലെ പ്രധാന സ്പോണ്‍സർമാരിൽ ഒരാളാണു കൊക്ക കോള. 2023 വരെയാണ് ഐസിസിയുമായി കൊക്ക കോളയ്ക്കു കരാറുള്ളത്.

നേരത്തെ യൂറോ കപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിനു മുന്പ് നടന്ന വാർത്താസമ്മേളനത്തിനിടെയാണു റൊണാൾഡോ മുന്പിലെ മേശയിൽ വച്ചിരുന്ന കൊക്ക കോള കുപ്പികൾ എടുത്തു മാറ്റിയത്. ഇതിനു പിന്നാലെ കന്പനിയുടെ വിപണിമൂല്യത്തിൽ വൻ ഇടിവുണ്ടായിരുന്നു.

Related posts

Leave a Comment