കൊച്ചി വാട്ടര്‍ മെട്രോ  മൂന്നിടങ്ങളിലേക്കു കൂടി; നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ

കൊച്ചി: കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് കൂടുതല്‍ സ്ഥലങ്ങളിലേക്കും. നിര്‍മാണം പൂര്‍ത്തീകരിച്ച മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെര്‍മിനലുകളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 5.30ന് ഏലൂര്‍ വാട്ടര്‍മെട്രോ ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പുതിയ നാല് ടെര്‍മിനലുകള്‍കൂടി തുറക്കുന്നതോടെ വാട്ടര്‍മെട്രോ സര്‍വീസ് നടത്തുന്ന ടെര്‍മിനലുകളുടെ ഒന്‍പത് ആകും.

രണ്ട് റൂട്ടുകളിലേക്കാണ് ഉദ്ഘാടനത്തോടെ പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോല്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂരിലേക്കുള്ളതാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒന്‍പത് ടെര്‍മിനലുകളിലായി അഞ്ചു റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരും.

സര്‍വ്വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ പതിനേഴര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്. പരിസ്ഥിതി സൗഹാര്‍ദ്ദപരമായി ഒരുക്കിയിരിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടാമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍ നിന്ന് അധികം വൈകാതെ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍-ബോല്‍ഗാട്ടി റൂട്ടിലും വൈറ്റില-കാക്കനാട് റൂട്ടുകളിലുമായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 മെട്രോ ബോട്ടുകള്‍ സര്‍വീസ് നടത്തും.

Related posts

Leave a Comment