വയനാട് ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിവസത്തിൽ: ചൂരല്‍മലയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെ

കൽപറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുകയാണ്. രണ്ട് മൃതദേഹങ്ങൾ കൂടി ചൂരൽമലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 342 പേർക്കാണ് ജീവൻ നഷ്ടമായത്.

ചാലിയാറില്‍നിന്ന് രണ്ട് മൃതദേഹംകൂടി കണ്ടെത്തി. ആകെ 190 മൃതദേഹങ്ങള്‍. ഇനി കണ്ടെത്താനുളളത് ഇരുന്നൂറ്റി അന്‍പതിലേറെ ആളുകളെ.

മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 341 പോസ്റ്റ്മോര്‍ട്ടം നടത്തി. 146 പേരെ രിച്ചറിഞ്ഞിട്ടുമുണ്ട്. ദുരന്തമുണ്ടായി അഞ്ചാംനാളിലും തിരച്ചില്‍ തുടരുകയാണ്.

ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും ഊര്‍ജിത തിരച്ചില്‍ നടത്തിവരുകയാണ്. സൈന്യവും എന്‍ഡിആര്‍എഫും അടക്കം രണ്ടായിരത്തോളം പേര്‍ ഇന്നും ദൗത്യത്തിന്‍റെ ഭാഗമാകും.

 

Related posts

Leave a Comment