മുണ്ടക്കൈ ഉരുൾപൊട്ടൽ: ഉറ്റവരെ നഷ്ടമായ കുട്ടികൾക്കായി സ്പോണ്‍സർഷിപ് പദ്ധതിയുമായി സർക്കാർ

കോഴിക്കോട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ താത്പര്യമറിയിച്ച് വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു വരുന്ന സാഹചര്യത്തിൽ നിയമവിധേയമായി അത്തരം സഹായങ്ങൾ സ്വീകരിക്കാൻ വനിതാ ശിശു വികസന വകുപ്പിനു സർക്കാരിന്‍റെ അനുമതി.

2015 ലെ ജുവനൈൽ ജസ്റ്റീസ് ആക്ട് സെക്ഷൻ 45 പ്രകാരം മാതാപിതാക്കൾ നഷ്ടപ്പെട്ട് ബന്ധുക്കളുടെ കൂടെ കഴിയുന്നതും കുട്ടികളെ പരിചരിക്കാൻ കഴിയാത്ത മാതാപിതാക്കൾ ഉള്ളതുമായ വിഭാഗങ്ങൾ ഉൾപ്പെടെ വിവിധ തരത്തിൽ അവശത അനുഭവിക്കുന്ന കുട്ടികൾക്കായി സംസ്ഥാന സർക്കാർ വിവിധ തരത്തിലുള്ള സ്പോണ്‍സർഷിപ് പദ്ധതികൾ രൂപവത്കരിക്കണമെന്നു നിഷ്കർഷിക്കുന്നുണ്ട്.

പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളുടെ പുനരധിവാസത്തിനായി പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, കന്പനികൾ, കോർപറേഷനുകൾ എന്നിവയിൽനിന്നു സ്പോണ്‍സർഷിപ് സ്വീകരിക്കുന്നതിനു ബാലനീതി മാതൃകാചട്ടം 24 പ്രകാരവും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ജില്ലാ മജിസ്ട്രേറ്റിന്‍റെ മേൽനോട്ടത്തിൽ സ്പോണ്‍സർഷിപ് സ്വീകരിച്ച് അർഹരായ കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനാണു സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

സ്പോണ്‍സർഷിപിന്‍റെ പൂർണമായ മേൽനോട്ടം ജില്ലാ മജിസ്ട്രേറ്റിന്‍റെ നേതൃത്വത്തിൽ സർക്കാർ രൂപവത്കരിച്ചിട്ടുള്ള സ്പോണ്‍സർഷിപ് ആൻഡ് ഫോസ്റ്റർ കെയർ കമ്മിറ്റിക്കായിരിക്കും.

മൂന്നു വിധത്തിൽ കുട്ടികൾക്കു സഹായം ഉറപ്പാക്കാനാണു തീരുമാനം. ഒറ്റത്തവണ ധനസഹായമായി കുട്ടിക്ക് 18 വയസായതിനു ശേഷം പിൻവലിക്കാവുന്ന തരത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിൽ തുക നിക്ഷേപിക്കും. അതത് മാസങ്ങളിൽ ഈ തുകയുടെ പലിശ കുട്ടിയുടെ അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്യും.

പ്രതിമാസ സ്പോണ്‍സർഷിപ്പാണ് രണ്ടാമത്തേത്. കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള രക്ഷിതാവിന്‍റെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിൽ അതത് മാസം തുക നിക്ഷേപിക്കും.

കുട്ടിയുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിവരുന്ന തുക നൽകാൻ തയാറായ സ്പോണ്‍സർമാർക്കു സ്പോണ്‍സർഷിപ് ആൻഡ് ഫോസ്റ്റർ കെയർ കമ്മിറ്റിയുടെ അനുമതിക്കു വിധേയമായി തുക ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു നേരിട്ടു നൽകാം.

സ്പോണ്‍സർഷിപ്പിനു മുന്നോട്ടു വന്നി ട്ടുള്ളവരുടെ പാനൽ തയാറാക്കേണ്ടതു ജില്ലാ ശിശു സംരക്ഷണ ഓഫീസറാണ്. സ്പോണ്‍സർഷിപ് സംബന്ധിച്ച മാർഗരേഖ രണ്ടാഴ്ചയ്ക്കുള്ളിൽ തയാറാക്കി സമർപ്പിക്കാനാണു വനിത- ശിശു വികസന വകുപ്പു ഡയറക്ടർക്കു സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

Related posts

Leave a Comment