വിവാഹത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പിതാവിന്‍റെ കാലും സഹോദരന്‍റെ കൈയും തല്ലിയൊടിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ അശോക് നഗറിൽ 22 കാരിയായ യുവതിയെ വിവാഹത്തിനിടെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രധാന പ്രതിയായ കാലു എന്ന സലിം ഖാൻ മുമ്പ് യുവതിയെ ബലാത്സംഗം ചെയ്യുകയും വീഡിയോ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് മറ്റൊരാളുമായി യുവതിയുടെ വിവാഹം നടക്കുമ്പോഴാണു യുവതിയെയും വീട്ടുകാരെയും ആക്രമിച്ചത്.

കഴിഞ്ഞദിവസം വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സലിം ഖാൻ കൂട്ടാളികളായ ജോധ, സമീർ, ഷാരൂഖ് എന്നിവർക്കൊപ്പം വാളുകളും ഇരുമ്പുവടികളും വീശി വിവാഹവീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. കുടുംബത്തെ ആക്രമിക്കുകയും പിതാവിന്‍റെ കാലും സഹോദരന്‍റെ കൈയും തല്ലിയൊടിക്കുകയും ചെയ്തു.

അമ്മയ്ക്കും ക്രൂരമായ മർദനമേറ്റു. യുവതിയെ വീട്ടിൽനിന്നു വലിച്ചിറക്കി. വീട്ടുകാരും സ്ത്രീയും സഹായത്തിനായി നിലവിളിച്ചതോടെ ജനക്കൂട്ടം തടിച്ചുകൂടി.

പ്രതികൾ നാട്ടുകാരെ ഭീഷണിപ്പെടുത്തിയെങ്കിലും ആൾക്കൂട്ടം വർധിച്ചതോടെ യുവതിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പ്രതികൾ വരന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. പോലീസ് കേസെടുത്തു.

Related posts

Leave a Comment