പൂനെ ഏകദിനം; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ന്യൂസിലൻഡ് ഉയർത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് ഓവർ ബാക്കിനിൽക്കെ മറികടന്നു. ശിഖർ ധവാന്‍റെയും (64) ദിനേഷ് കാർത്തിക്കിന്‍റെയും (പുറത്താകാതെ 64) അർധ സെഞ്ചുറിയാണ് ഇന്ത്യൻ‌ വിജയം അനായാസമാക്കിയത്. സ്കോർ: ന്യൂസിലൻഡ്- 230-9 (50), ഇന്ത്യ-232-4 (46).

രോഹിത് ശർമയും (7) കോഹ്‌ലിയും (29) വേഗം പുറത്തായ ശേഷം കാർത്തിക്ക് ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചതാണ് വിജയത്തിൽ നിർണായകമായത്. ധവാനുമായും ഹാർദിക് പാണ്ഡ്യയുമായി കാർത്തിക്ക് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റിൽ ധവാനും കാർത്തിക്കും 66 റൺസാണ് അടിച്ചെടുത്തത്. ധവാൻ പുറത്തായ ശേഷം ഹാർദിക് പാണ്ഡ്യയുമായി കാർത്തിക്ക് 59 റൺസ് കൂട്ടിച്ചേർത്തു. വിജയ റൺ കുറിച്ചതും കാർത്തിക്കായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 230 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ കിവീസിന്‍റെ തുടക്കം നന്നായില്ല. റണ്‍സ് ഒഴുകുമെന്ന് പ്രവചിച്ചിരുന്ന പിച്ചിൽ ഇന്ത്യൻ പേസർമാരെ നേരിടാൻ കിവീസ് ബാറ്റ്സ്മാൻമാർ ബുദ്ധിമുട്ടി.

സ്കോർ 27-ൽ എത്തിയപ്പോൾ തന്നെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മുണ്‍റോ എന്നിവരും പവലിയനിൽ തിരിച്ചെത്തി. ആദ്യ മത്സരത്തിലെ വിജയശില്പികളായ ടോം ലാതം, റോസ് ടെയ്ലർ എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ടെയ്ലർ 21 റണ്‍സിനും ലാതം 38 റണ്‍സിനും പുറത്തായി.

ഇവർ മടങ്ങിയ ശേഷം വാലറ്റം നടത്തിയ ചെറുത്തുനിൽപ്പാണ് സ്കോർ 230-ൽ എത്തിച്ചത്. ഹെൻട്രി നികോൾസ് (42), കോളിൻ ഡി ഗ്രാൻഡ്ഹോം (41) എന്നിവരാണ് കിവീസിനെ കരകയറ്റിയത്. അവസാന ഓവറുകളിൽ ടിം സൗത്തി (25) നടത്തിയ പോരാട്ടം കിവീസിന് മാന്യമായ സ്കോർ സമ്മാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ രണ്ടും വീതം വിക്കറ്റുകൾ നേടി.

Related posts