യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്‍റെ അമ്മാവന്‍ കസ്റ്റഡിയിൽ‍

കോഴിക്കോട്: ഭര്‍തൃവീട്ടിലെ പീഡനം കാരണം അരൂര്‍ പുളിയംവീട്ടില്‍ അമ്മദിന്‍റെ മകള്‍ ഷബ്‌ന (30) ജീവനെടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് വടകര കുന്നുമ്മക്കരയിലെ തട്ടാര്‍കണ്ടി ഹബീബിന്‍റെ അമ്മാവന്‍ ഹനീഫ അറസ്റ്റില്‍.

ഇയാള്‍ യുവതിയെ മര്‍ദിക്കാൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്ന സാഹചര്യത്തിലാണ് അറസ്റ്റ്. ഹബീബിന്‍റെ വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് ഷബ്ന തൂങ്ങിമരിച്ചത്. ഹബീബ് ഗള്‍ഫിലാണ്.

അറസ്റ്റിലായ ഹനീഫയെ പോലീസ് ചോദ്യം ചെയ്തു. വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും. തൂങ്ങി മരിക്കുന്നതിന്‍റെ തൊട്ടുമുമ്പ് ഹനീഫ യുവതിയെ മര്‍ദിച്ചിരുന്നുവത്രെ. ഇതിനുശേഷം മുറിയില്‍ പോയ ഷബ്ന പുറത്തേക്ക് വന്നില്ല.

വീട്ടുകാര്‍ തിരിഞ്ഞുേനാക്കിയതുമില്ല. ഭര്‍തൃമാതാവും ഭര്‍ത്താവിന്‍റെ സഹോദരിയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. പീഡനം സഹിക്കാനാവാതെ ഷബ്ന വീടുമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ തിരികെ ചോദിക്കുകയും ചെയ്തിരുന്നു.

ഇതിന്‍റെ പേരിലാണ് തിങ്കളാഴ്ച തര്‍ക്കം നടന്നത്. യുവതി അകത്തുകയറി വാതില്‍ അടച്ച സമയത്ത് ഭര്‍തൃമാതാവും സഹോദരിയും മാതാവിന്‍റെ സഹോദരന്‍ ഹനീഫയും വീട്ടില്‍ ഉണ്ടയിരുന്നു. സംസാരത്തിനടെ ഹനീഫ കൈയോങ്ങി അടിക്കാന്‍ പോകുന്നത് സിസിടിവിയില്‍ ദൃശ്യമാണ്.

യുവതി അകത്തുകയറി വാതില്‍ അടച്ചപ്പോള്‍ പത്തുവയസുള്ള മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഭര്‍ത്താവ് വിദേശത്തുനിന്ന് ഫോണില്‍ വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് ഷബ്നയുടെ ബന്ധുക്കള്‍ അരൂരില്‍നിന്ന് കുന്നുമ്മക്കരയില്‍ എത്തിയശേഷമാണ് വാതില്‍ ചവിട്ടി തുറന്നത്. അപ്പോഴേക്കും യുവതി മരിച്ചിരുന്നു.

വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രദസാദാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തും. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കെ.കെ.രമ എംഎല്‍എ ആവശ്യപ്പെട്ടു.

Related posts

Leave a Comment