ശിവക്ഷേത്രമാണെന്ന് പറഞ്ഞ് താജ്മഹലിൽ കാവിക്കൊടി വീശി, വീണ്ടും ജലാഭിഷേകം; യുവതി പിടിയിൽ

താജ്മഹലിനുള്ളില്‍ ജലാഭിഷേകത്തിന് ശ്രമിക്കുകയും കാവിക്കൊടി വീശുകയും ചെയ്ത യുവതി പിടിയിൽ. സംഭവത്തിൽ അഖിൽ ഭാരത് ഹിന്ദു മഹാസഭയുടെ ഭാഗമായ മീരാ റാത്തോഡിനെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

താജ്മഹല്‍ യഥാർഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ടുകാണ്ടാണ് യുവതി ജലാഭിഷേകത്തിന് ശ്രമിച്ചത്.

സംഭവത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണെന്നും യുവതി വെള്ളം തളിക്കുന്ന വീഡിയോ പകർത്തിയ ആളെ തിരിച്ചറിയാനും ശ്രമം നടക്കുന്നുണ്ടെന്നും സിഐഎസ്എഫ് വ്യക്തമാക്കി.

ഒരുമാസത്തിനിടെ മൂന്നാംതവണയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ താജ്മഹലില്‍ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് താജ് മഹലിനുള്ളിലും പരിസര പ്രദേശങ്ങളും ഗംഗാ ജലം തളിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റിലായിരുന്നു.

 

Related posts

Leave a Comment