കേട്ടാലറയ്ക്കുന്ന തെറികള്‍, പൊട്ടിക്കരഞ്ഞ് വനിതാ ഡോക്ടര്‍! തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വനിതാഡോക്ടര്‍ക്കു മദ്യപിച്ചെത്തിയ രോഗികളുടെ അസഭ്യവര്‍ഷം; അതും രാത്രി 12 മണിക്ക്‌

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രാത്രിഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർക്കു മദ്യപാനികളായ രോഗികളുടെ വക അസഭ്യവർഷം. കേട്ടാലറയ്ക്കുന്ന തെറിവാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ വനിതാ ഡോക്ടർക്കുനേരെ ഇന്നലെ രാവിലെ വീണ്ടും ഭീഷണിയുണ്ടായി.

യുവ വനിതാ ഡോക്ടർമാരുടെ പരാതിയെതുടർന്ന് മെഡിക്കൽ കോളജ് പോലിസ് അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി മങ്ങാട് സ്വദേശികളായ യുവാക്കളാണ് കേസിലെ പ്രതികൾ.

വ്യാഴാഴ്ച രാത്രി മദ്യപിച്ച് കുഴഞ്ഞുവീണ് രണ്ടുപേർക്കു പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഇരുവരും മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തി. എന്നാൽ, ഒപി ടിക്കറ്റ് എടുക്കാൻ പറഞ്ഞ വനിതാ ഡോക്ടർമാരോട് വളരെ മോശമായ ഭാഷയിലാണ് ഇവർ സംസാരിച്ചത്. രാത്രി 12 മണിക്കാണ് സംഭവം.

ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സെക്യൂരിറ്റിക്കാർ പ്രശ്നത്തിൽ ഇടപെട്ടപ്പോൾ അവരെയും സംഘം അസഭ്യം വിളിച്ചുപറഞ്ഞു. തുടർന്നു പോലിസ് സ്ഥലത്ത് എത്തിയെങ്കിലും മദ്യം കഴിച്ചതുകൊണ്ടുള്ള പ്രശ്നമായതിനാൽ യുവാക്കളുടെ പേരിൽ നടപടി വേണ്ടെന്ന നിലപാടാണ് വനിതാ ഡോക്ടർമാർ കൈക്കൊണ്ടത്. മാത്രമല്ല ഇവർക്കു ഭയവും ഉണ്ടായിരുന്നു.

ഇന്നലെ രാവിലെയും ഇവർ വനിതാ ഡോക്ടർക്കു നേരെ ഭീഷണിയുയർത്തിയപ്പോഴാണ് പോലീസിൽ പരാതി നല്കിയത്. വനിതാ ഡോക്ടർക്കു നേരെയുണ്ടായ അസഭ്യവർഷത്തിൽ ജൂണിയർ ഡോക്ടർമാർ പ്രതിഷേധിച്ചു. ഉന്നത ഉദ്യോഗസ്ഥർക്കു പരാതി നൽകിയിട്ടുണ്ട്.

Related posts