മത്‌സ്യ ബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യേശുപാലന്‍റെ മൃതദേഹത്തോട് അനാദരവ്

വൈപ്പിൻ: ബോട്ടപകടത്തിൽപെട്ട് മരിച്ച തമിഴ്നാട് സ്വദേശി യേശുപാലന്‍റെ മൃതദേഹത്തോട് എറണാകുളം ജനറലാശുപത്രിയിൽ അനാദരവ് കാണിച്ചെന്ന് കോണ്‍ഗ്രസ്-ഐ പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.

ഇന്നലെ എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്താനെത്തിച്ച മൃതദേഹം അവിടെ പോസ്റ്റ്മോർട്ടം ചെയ്യാൻ തയാറാകാതെ വന്നപ്പോൾ മരിച്ചയാളുടെ ബന്ധുക്കളെകൊണ്ട് മൃതദേഹം എടുപ്പിക്കുകയും എടുക്കുന്ന സമയത്ത് അവയവങ്ങൾ അറ്റുപോകുകകയും ചെയ്ത സംഭവം ഉണ്ടായത്രേ. ഇതു കണ്ട ബന്ധുക്കൾ വാവിട്ടുകരഞ്ഞു.

കളമശേരി മെഡിക്കൽ കോളജിലാണ് മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം നടത്തിയത്. ഉത്തവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് വി.എസ്. സോളിരാജ് ആവശ്യപ്പെട്ടു.

അപകടത്തിൽ കാണാതായവരെ കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് തെരച്ചിൽ ഊർജിതമാക്കണമെന്നും സംഭവം നടന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അലംഭാവമാണെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പറഞ്ഞു.

Related posts