കാമുകിയെ കാണാന്‍ പാതിരാത്രി കൂട്ടുകാര്‍ക്കൊപ്പം മതിലുചാടി, നാട്ടുകാര്‍ കണ്ടതോടെ ഓടിച്ചിട്ടു തല്ലി, പോകുന്ന വഴി വൃദ്ധയെ പീഡിപ്പിച്ച് അരിശം തീര്‍ത്തും, ഇരവിപുരത്ത് പിടിയിലായ 20കാരന്റെ ക്രൂരകൃത്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നത്

rape 2കേരളം ഭ്രാന്തലയം ആയിക്കൊണ്ടിരിക്കുകയാണോ? സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലൊരു വാര്‍ത്തയാണ് ഇരവിപുരത്തു നിന്നും വരുന്നത്. കേവലം ഇരുപതു വയസ് പിന്നിടാത്ത യുവാവാണ് ഇൗ കേസിലെ വില്ലന്‍. കാമുകിയെ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയപ്പോള്‍ നാട്ടുകാര്‍ തല്ലിയോടിച്ച 20 കാരന്‍ രക്ഷപ്പെട്ടോടുന്ന വഴിയില്‍ വൃദ്ധയെ ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അഭിജിത്തി(20)നെ ഇരവിപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സ്ത്രീയെ ടോര്‍ച്ചു കൊണ്ട് അടിച്ച ശേഷം ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായിട്ടാണ് പരാതി. പീഡനത്തിന് ശേഷം ഇവരുടെ വീട്ടില്‍ നിന്നും മൊബൈല്‍ഫോണും കവര്‍ന്നാണ് പ്രതി രക്ഷപ്പെട്ടത്.

ഇക്കഴിഞ്ഞ മേയ് 22 ന് രാത്രിയായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്ലസ്ടുവിന് പഠിക്കുന്ന കാമുകിയെ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പമെത്തിയതായിരുന്നു അഭിജിത്ത്. അസമയത്ത് വീടിനു മുന്നില്‍ കണ്ടതോടെ സമീപത്തെ ചെറുപ്പക്കാര്‍ യുവാവിനെയും കൂടെയുള്ളവരെയും ചോദ്യം ചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന അഭിജിത്ത് ചോദ്യം ചെയ്തവരെ ആക്രമിച്ചു. ഇതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഇവരെ അടിച്ചോടിക്കുകയും ചെയ്തു. രക്ഷപ്പെട്ടോടിയ വഴിയില്‍ അഭിജിത്ത് നിരവധി വീടുകളില്‍ കയറി സ്ത്രീകളെ ആക്രമിക്കുകയും ചെയ്തു. പലരും ബഹളം വെച്ചും നിലവിളിച്ചുമാണ് രക്ഷപ്പെട്ടത്.

ഇതിനിടയിലായണ് ഇരയായ സ്ത്രീയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് പിന്‍വാതിലിലൂടെയാണ് അകത്തു കയറിയത്. അതിന് ശേഷം ടോര്‍ച്ച് കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പല തവണ ക്രുരമായി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പിന്നീട് ഇവിടെ നിന്നും മുങ്ങിയ പ്രതിയെ ഷാഡോ പോലീസ് സംഘത്തിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇയാള്‍്‌ക്കെതിരേ നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Related posts