യൂട്യൂബ് നോക്കി വണ്ണം കുറച്ചു, ആമാശയവും അന്നനാളവും ചുരുങ്ങിപ്പോയി; 18കാരിയ്ക്ക് സംഭവിച്ചത് കേട്ടാൽ ഞെട്ടും

വണ്ണം കുറയ്ക്കുന്നതിനായി പല തരത്തിലുള്ള വിദ്യകൾ പരീക്ഷിച്ച് നോക്കാറുണ്ട്. പലതരം ഡയറ്റുകൾ എടുക്കാറുണ്ട്. ചിലരാകട്ടെ ജിമ്മിൽ പോയി കട്ടവർക്കൗട്ട് ചെയ്ത് തടി കുറയ്ക്കാൻ നോക്കും. മറ്റു ചിലരാകട്ടെ വണ്ണം കുറയ്ക്കാനുള്ള മരുന്ന് എടുക്കാറുണ്ട്. വ്യക്തവും കൃത്യവുമായി ഡയറ്റ് എടുക്കാതെ പലരും ഇന്ന് വണ്ണം കുറയ്ക്കാൻ നോക്കാറുണ്ട്.

യൂട്യൂബിൽ നോക്കി ശാസ്ത്രീയമല്ലാത്ത രീതിയിൽ തടി കുറയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ പലരിലും ഇത് ദോഷകരമായി ആണ് ബാധിക്കുന്നത്. പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്.

ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ ആമാശയവും അന്നനാളവും അടക്കം ചുരുങ്ങിയിരുന്നു. ഇത് കുട്ടിയുടെ ശരീരത്തെ അടക്കം ഗുരുതരമായി ബാധിച്ചിരുന്നു. ഇതോടെ കോഴിക്കോട് മെഡിക്കൽ കോളജിലടക്കം പെൺകുട്ടി ചികിത്സ തേടിയിരുന്നു. പിന്നീട് ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനിടെയാണ് മരിച്ചത്.

Related posts

Leave a Comment