കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി; പ്രാഥമിക പരിശോധനയിൽ ആന പൂർണ ആരോഗ്യവാൻ

കോതമംഗലം: കോതമംഗലം തുണ്ടത്ത് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുത്തേറ്റ് ഭയന്നോടി കാടുകയറിയ പുതുപ്പള്ളി സാധുവെന്ന നാട്ടുകൊമ്പനെ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നുമാണ് ആനയെ കണ്ടെത്തിയത്. അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും, പിണ്ടവും ശ്രദ്ധിച്ച് നടത്തിയ തിരച്ചിലിനൊടുവിലെ ഇന്ന് രാവിലെ 9.35 ഓടെ ആനയെ കണ്ടെത്തിയത്.

ത്യശൂരിൽ നിന്നെത്തിയ എട്ട് അംഗ എലിഫന്‍റ് സ്ക്വാഡിന്‍റെ സഹായത്തോടെ മലയാറ്റൂര്‍ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേയ്ഞ്ച് ഓഫീസര്‍ കെ. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആന പാപ്പന്മാരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് ഇന്ന് പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്.

ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന പുതുപ്പിള്ളി സാധു രാത്രി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു. കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാൽ ആന ഉൾക്കാട്ടിലേക്ക് നീങ്ങാതിരുന്നതെന്നാണ് വിലയിരുത്തൽ.തുണ്ടം ഫോറസ്റ്റ് റേയ്ഞ്ചിലെ മരപ്പാലത്തിന് സമീപം കൂവപ്പാറ ഭാഗത്ത് ഇന്നലെ വൈകുന്നേരം 5 ഓടെയാണ് ഷൂട്ടിങ്ങിനെത്തിച്ച നാട്ടു കൊമ്പൻമാർ തമ്മിൽ ഏറ്റുമുട്ടിയത്.

തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച തടത്താവിള മണികണ്ഠനും പുതുപ്പളളി സാധുവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് ആനകളും വിരണ്ട് കാട്ടിലേക്ക് ഓടുകയായിരുന്നു. ഇതിൽ തടത്താവിള മണികണ്ഠനെ അധികം വൈകാതെ കണ്ടെത്തിയിരുന്നു.ആനകൾ വിരണ്ടതോടെ ലൊക്കേഷനില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. ഇതോടെ ഷൂട്ടിങ് താല്‍ക്കാലികമായി അവസാനിപ്പിച്ച് സംഘം മടങ്ങുകയായിരുന്നു.അഞ്ച് ആനകളെയാണ് ഷൂട്ടിങ്ങിന് എത്തിച്ചത്.

ഇതില്‍ രണ്ടാനകള്‍ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കാട്ടാനകൾ എന്ന് തോന്നിക്കും വിധമാണ് ചിത്രീകരണം നടന്നിരുന്നത്. ഇതിനായി ചങ്ങലകള്‍ അഴിച്ചുമാറ്റി സീന്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആനകൾ കൊമ്പുകോർത്തത്. ആനകൾ വിരണ്ടോടിയതോടെ മറ്റ് ആനകളെ പാപ്പാൻമാർ ഏറെ ശ്രമകരമായാണ് സ്ഥലത്തുനിന്ന് മാറ്റിയത്.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ തടത്താവിള മണികണ്ഠന് കാര്യമായ പരിക്കേറ്റിരുന്നില്ല. മൂന്നു പിടിയാനകളും രണ്ട് കൊമ്പൻമാരെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചിരുന്നത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. സാധു ഒഴികെയുള്ള മറ്റ് ആനകളെ ഇന്നലെ വൈകുന്നേരം തന്നെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി. അനിമൽ വെൽഫയർ ബോർഡിന്‍റെ അനുമതിയോടെയാണ് ആനകളെ ഷൂട്ടിങ്ങിനെത്തിച്ചതെന്നാണ് വനം വകുപ്പിൽനിന്നും അറിയാൻ കഴിഞ്ഞത്.

ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനും ഉത്സവങ്ങളിൽ സ്ഥിരം സാന്നിധ്യവുമായ പുതുപ്പള്ളി സാധുവിനെ 26 വർഷം മുമ്പാണ് അസമിൽനിന്ന് പുതുപ്പള്ളി പോത്തൻ വർഗീസ് കേരളത്തിലെത്തിച്ചത്. ഇന്നലെ രാവിലെ കണ്ടെത്തിയ സാധുവിന് ഭക്ഷണവും വെള്ളവും കൊടുത്ത് എലിഫന്‍റ് ആമ്പുലൻസിൽ സ്ഥലത്തുനിന്നും കൊണ്ടുപോയി. ആനയുടെ ഉടമ പോത്തൻ വർഗീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.

Related posts

Leave a Comment