കഴുത വിഷാദത്തിലാണ്: പ്രണയദിനത്തിൽ ഒരു കൂട്ട് വേണം; അന്വേഷണം ആരംഭിച്ച് ഉടമ

വാലന്‍റെൻസ് ഡേയിലേക്ക് തനിച്ചായിപ്പോയ തന്‍റെ കഴുതയ്ക്ക് വേണ്ടി ഒരു മികച്ച കൂട്ടിനെ തിരയുകയാണ് ഉടമ. ഏറ്റവും അടുത്ത കൂട്ടുകാരിയായ ആട് ചത്തതിന് പിന്നാലെ കഴുത ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ലെസ്റ്റർഷെയറിലെ ബിറ്റ്‌സ്‌വെല്ലിലുള്ള ഈ കഴുതയുടെ പേര് ഹരോൾഡ് എന്നാണ്.

ഈ കഴുതയുടെ കൂട്ടായിരുന്നു ബില്ലി എന്ന ആട്. എന്നാൽ, ക്രിസ്മസിന് ബില്ലി ചത്തുപോയി. അതോടെയാണ് ഹാരോൾഡ് ആകെ ഒറ്റപ്പെട്ടുപോയെന്ന് ഉടമ പറയുന്നു. ബില്ലിയും ഹാരോൾഡും വലിയ സുഹൃത്തുക്കളായിരുന്നു. എന്നാൽ, ബില്ലി പോയതോടെ ഹാരോൾഡ് ആകെ വിഷാദത്തിലാണ്. ക്രിസ്മസ് സമയത്ത് പ്രായക്കൂടുതൽ കൊണ്ടുള്ള അവശതകളെ തുടർന്നാണ് ബില്ലി ചത്തുപോയത്.

ബില്ലിയെ പാർപ്പിച്ചിരുന്ന കൂട്ടിനടുത്തെത്താണ് അവൻ എപ്പോഴും ഇരിക്കുന്നത്. അതിലേക്ക് നോക്കി കുറേ നേരം ചെലവഴിക്കും എന്നും സ്മിത്ത് പറയുന്നു. സ്മിത്തും ഭർത്താവും കുറച്ചായി അവന് ഒരു കൂട്ടിനെ തിരയുകയാണ്.

ഹാരോൾഡിന് കൂട്ടായി ഒരു പെൺ ആടിനെയാണ് അവർ തിരയുന്നത്. ബില്ലിയും ഹാരോൾഡും എപ്പോഴും അടുത്തടുത്താണ് നിന്നിരുന്നത്. ഒരിക്കലും അവ ഒരുപാട് അകലെ പോയിട്ടില്ല. കൺവെട്ടത്ത് തന്നെ ഹാരോൾഡ് ഉണ്ടെന്ന് ബില്ലിയും ബില്ലി കൺവെട്ടത്ത് തന്നെയുണ്ടെന്ന് ഹാരോൾഡും എപ്പോഴും ഉറപ്പ് വരുത്തിയിരുന്നു.

പറമ്പിലൊക്കെ ഇരുവരും ഒരുമിച്ച് ഓടിക്കളിക്കുമായിരുന്നു. ബില്ലിക്കും ഹാരോൾഡിനും പരസ്പരം വലിയ സൗഹൃദമായിരുന്നു. ബില്ലി പോയതോടെ തകർന്ന ഹരോൾഡിന് ഒരു കൂട്ട് വേണം. അങ്ങനെ ഒരാൾ വന്നാൽ അവൻ ഹാപ്പിയാകുമെന്നും ഉടമ പറയുന്നു.

 

 

 

Related posts

Leave a Comment