ജനലിലൂടെ വീടിനകത്തുള്ളവരെ പിടികൂടാൻ കാട്ടാനയുടെ ശ്രമം‌

കേളകം: ‌വാളുമുക്കിൽ കാട്ടാന ജനലിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് വീടിനുള്ളിലുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചു. കുറുപ്പഞ്ചേരി അച്ചാമ്മയുടെ വീട്ടിലുള്ളവരെയാണ് കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. തിങ്കളാഴ്ച്ച പുലർച്ച രണ്ടരയോടെയായിരുന്നു സംഭവം.

ജനലിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് വീട്ടുകാരെ പിടികൂടാനായിരുന്നു കാട്ടാനയുടെ ശ്രമം. വീട്ടുകാർ ഭയന്ന് നിലവിളിച്ച ശബ്ദം കേട്ട് ആന പിൻവാങ്ങുകയായിരുന്നു. വീടിനു സമീപത്തെ മതിൽക്കെട്ട് ആന ഇടിച്ചു തകർക്കുകയും ചെയ്തു.

സമീപത്തെ ചക്കിമംഗലം കുഞ്ഞച്ചന്‍റെ വീടിന് സമീപത്തെ കൃഷിയും ആന നശിപ്പിച്ചു. നിരവധി കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ട്. ആഴ്ചകളായി ഇവിടെ കാട്ടാന ആക്രമണം തുടർന്നിട്ടും വനംവകുപ്പ് നിസംഗത പാലിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

പൊളിഞ്ഞുകിടക്കുന്ന ആന പ്രതിരോധമതിൽ പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നാട്ടുകാർ പറഞ്ഞു.

Related posts

Leave a Comment