മേലനങ്ങാതെ സുഖിക്കല്ലേ, രോഗങ്ങൾ പണി തരും..! ഞെട്ടിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്

കായികാധ്വാനവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പഠനറിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയായ 180 കോടി ജനങ്ങള്‍ക്കു കായികാധ്വാനം ഇല്ലാത്തതു മൂലം വിവിധ രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പഠനറിപ്പോർട്ടിൽ ഇതുസംബന്ധിച്ച കണക്കുകളുമുണ്ട്. 2021ലെ കണക്കുകള്‍ പ്രകാരം ലോകത്തെ പ്രായപൂര്‍ത്തിയായ ജനതയുടെ മൂന്നിലൊന്നുപേർ മതിയായ കായികാധ്വാനം ഇല്ലാത്തതുകൊണ്ടുള്ള വെല്ലുവിളികള്‍ നേരിടുകയാണ്. 2030ഓടെ ഇത് 35 ശതമാനത്തി‌ലെത്തുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ ആഴ്ചയില്‍ മിതമായ തോതില്‍ 150 മിനിറ്റോ കഠിനമായ രീതിയില്‍ 75 മിനിറ്റോ കായികാധ്വാനത്തില്‍ ഏര്‍പ്പെ‌‌ടണം.

ശാരീരികാധ്വാനം ഇല്ലാത്തത് ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, മറവിരോഗം, സ്തനാര്‍ബുദം അടക്കമുള്ള രോഗങ്ങൾക്കു സാധ്യത കൂട്ടുന്നു. ഉയര്‍ന്ന കായികാധ്വാനത്തിലൂടെ അര്‍ബുദം, ഹൃദ്രോഗം എന്നിവയെ ഒരുപരിധിവരെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം ആര്‍ജിക്കാനും സാധിക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനം ഗെബ്രിയോസിസ് ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന വരുമാനമുള്ള ഏഷ്യാപസഫിക് മേഖലയിലും (48 ശതമാനം) ദക്ഷിണേഷ്യയിലും (45 ശതമാനം) ആണ് ശാരീരികാധ്വാനം ഏറ്റവും കുറവ്.

പാശ്ചാത്യമേഖലയില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലിത് 28 ശതമാനവും ഓഷ്യാനയില്‍ 14 ശതമാനവുമാണ്. ആഗോളതലത്തില്‍ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ കായികാധ്വാനം കുറവ് സ്ത്രീകളിലാണ്. പുരുഷന്‍മാരില്‍ ഇത് 29 ശതമാനമാണെങ്കില്‍ സ്ത്രീകളില്‍ 34 ശതമാനം.

ആഗോള ആരോഗ്യമേഖലയിൽ കായികാധ്വാനം ഇല്ലായ്മ നിശബ്ദഭീഷണിയാണെന്നും പ്രായമായവരിൽ കായികധ്വാനം പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ടിൽ വിദഗ്ധർ നിർദേശിക്കുന്നു. ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related posts

Leave a Comment