തിരുവനന്തപുരം: ജനങ്ങള്‍ കരുതലോടെ വെള്ളം ഉപയോഗിച്ചാൽ വെള്ളക്കരം കുറക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്.
വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം കുറക്കാന്‍ മാത്രമല്ല ജലത്തിന്റെ ഉപഭോഗത്തെ പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ കൂടിയാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
ഒൻപത് വർഷത്തിന് ശേഷമാണ് വെള്ളക്കരം കൂട്ടുന്നതെന്നുംചെലവും വരുമാനം തമ്മിലുള്ള അന്തരത്തിൽ വർധവുണ്ടെന്നും ഈ നഷ്ടം പരിഹരിക്കാനാണ് നികുതി കൂട്ടിയതെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഒരു ദിവസം ആറു കോടി ലിറ്റര്‍ വെള്ളമാണ് പാഴാക്കി കളയുന്നത്. മാസം 25,000 ലിറ്റര്‍ വെള്ളമുപയോഗിക്കുന്ന കുടുംബം കരുതലോടെ വെള്ളമുപയോഗിച്ചാൽ ഉപഭോഗം 17,000 ലിറ്ററാക്കി കുറയ്ക്കാൻ സാധിക്കും.
വെള്ളക്കരം വർധനവ് ജനങ്ങള്‍ അംഗീകരിക്കുമെന്നും ഇനി ഒരു നികുതി വർധനവ് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.